Latest NewsIndia

ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: കൂട്ടക്കൊലയെന്ന് കൈലാഷ് സത്യാര്‍ത്ഥി

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണെന്ന് കൈലാഷ് സത്യാര്‍ത്ഥി പറയുന്നു.

ട്വിറ്ററിലൂടെയാണ് പ്രതികരണം. ഓക്‌സിജന്‍ കിട്ടാതെ 50 ഓളം പേര്‍ മരിച്ചെന്നാണ് കണക്ക്. ഇതാണോ 70 വര്‍ഷം നീണ്ട സ്വാതന്ത്യം കുട്ടികള്‍ക്ക് നല്‍കിയതെന്ന് സത്യാര്‍ത്ഥി ചോദിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button