Latest NewsNewsIndia

പിന്തുണതേടി അമിത് ഷാ നടത്തിയ മാണ്ഡ്യമഠം സന്ദര്‍ശനം വിവാദത്തില്‍

ബെംഗളൂരു: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ആദിചുഞ്ചനഗിരി മഠം സന്ദര്‍ശനം വിവാദത്തില്‍. വൊക്കലിഗ സമുദായത്തിന്റെ പിന്തുണതേടിയായിരുന്നു അമിത് ഷാ എത്തിയത്. അമിത് ഷാ സമുദായത്തോട് അനാദരവ് കാട്ടിയെന്നാണ് ആരോപണം.

മഠാധിപതി സ്വാമി നിര്‍മലാനന്ദനാഥിനുമുന്നില്‍ കാലിനുമുകളില്‍ കാല്‍വെച്ചിരിക്കുന്ന ഫോട്ടോ വൈറലായി. ഇതാണ് ആക്ഷേപത്തിനിടയാക്കിയത്. അമിത് ഷാ അനാദരവ് കാട്ടിയെന്ന് കോണ്‍ഗ്രസ്, ജനതാദള്‍-എസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ സ്വാമി നിര്‍മലാനന്ദനാഥും മഠവും പ്രതികരിച്ചിട്ടില്ല.

അമിത് ഷായുടെ പെരുമാറ്റത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. സമുദായനേതാക്കളോടും സന്ന്യാസിമാരോടും എങ്ങനെ പെരുമാറണമെന്ന് ഇനിയെങ്കിലും പഠിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button