Latest NewsKeralaNews

മാലപൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന ഞരമ്പു രോഗി പൊലീസ് പിടിയിലായി

 

തൃശൂര്‍: മാലപൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന ഞരമ്പു രോഗി പൊലീസ് പിടിയിലായി. മാലമോഷണ പരാതികള്‍ പെരുകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശി സനിലിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

അജ്ഞാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതോളം യുവതികളാണ് പരാതി നല്‍കിയത്. ഈ പരാതിക്കു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് എല്ലാം ഒരാളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒരു കേസിലും ആരുടെയും മാല മോഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമായി. പിന്നീടാണ് ഇയാള്‍ ഞരമ്പ് രോഗിയാണെന്നു വ്യക്തമായത്.

വിമല കോളജ് പരിസരത്ത് ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊുവിലാണ് ഇയാള്‍ കുടുങ്ങിയത്. മാല മോഷ്ടിക്കപ്പെട്ടതിന് സമീപമുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സമാനമായ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്നു വ്യക്തമായി. ഇതോടെയാണ് പ്രതിയുടെ ഉദ്ദേശം മാല അല്ലെന്നു വ്യക്തമായത്

മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെല്‍മറ്റ് വച്ചു നടക്കുന്നയാളാണ് എല്ലാ ദൃശ്യങ്ങളിലും ഉപദ്രവിക്കുന്നതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഈ അടയാളം അടിസ്ഥാനമാക്കി ഈസ്റ്റ് എസ്ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലില്‍ പ്രതിയെപിടികൂടുകയായിരുന്നു.
താന്‍ ഒട്ടേറെ യുവതികളെ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. ഇരുപത് യുവതികള്‍ ഇതിനകം രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്നു തെറ്റിധരിച്ചുള്ള പരാതികളാണെല്ലാം. സമാന മാതൃകയിലുള്ള മറ്റു കേസുകളും പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button