KeralaLatest NewsNews

വൃദ്ധയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതികളെ കണ്ടു നാട്ടുകാര്‍ ഞെട്ടി

കടുത്തുരുത്തി: വൃദ്ധയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതികളെ കണ്ടു നാട്ടുകാര്‍ ഞെട്ടി. വൃദ്ധ ബാങ്കില്‍ നിക്ഷേപിച്ച 1,60,000 രൂപയാണ് നഷ്ടമായത്. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചായിരുന്നു മോഷണം. സരോജിനി കുഞ്ഞുക്കുട്ടി(88)യുടെ പണമാണ് എ.ടി.എം. കാര്‍ഡുപയോഗിച്ച് തട്ടിച്ചത്. സംഭവത്തില്‍ പിടിലായത് വൃദ്ധയുടെ കൊച്ചുമക്കളാണ്. സരോജിനിയമ്മയുടെ മകന്റെ മക്കളായ ദിവ്യമോള്‍(36), ബിന്ദു മോള്‍(44) എന്നിവരാണ്പിടിയിലായത്.

സംഭവത്തെപ്പറ്റിയുള്ള പോലീസ് ഭാഷ്യം

സരോജിനിയമ്മ ഭര്‍ത്താവിന്റെ മരണശേഷം തനിച്ചാണ് താമസിച്ചിരുന്നത്. അതിനു ശേഷം ഉണ്ടായിരുന്ന സ്ഥലം മക്കള്‍ക്ക് വീതംവെച്ചു നല്‍കി. തുടര്‍ന്ന് സരോജിനിയമ്മ നാലുസെന്റ് സ്ഥലത്ത് തനിച്ചു താമസിച്ചു വരികയായിരുന്നു.

പിന്നീട് മകന്റെ വിവാഹമോചിതരായ പെണ്‍മക്കള്‍ പുതിയ വീടു നിര്‍മിക്കാനായി സരോജിനിയമ്മയോടെ സ്ഥലം ചോദിച്ചു. സരോജിനിയമ്മ തന്റെ പേരിലുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം ഒന്നര ലക്ഷം രൂപയ്ക്ക് കൊച്ചുമകള്‍ക്ക് നല്‍കാന്‍ തയ്യാറായി. പിന്നീട് മകന്റെ പെണ്‍മക്കളാണ് സരോജിനിയമ്മയുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിച്ചത്. അതിനു ശേഷം തപാലിലൂടെയെത്തിയ എ.ടി.എം.കാര്‍ഡ് ഇവര്‍ പോസ്റ്റുമാന്റെ പക്കല്‍നിന്ന് ഒപ്പിട്ടുവാങ്ങി . എടിഎം കാര്‍ഡ് കൈയിലുണ്ടായിരുന്ന ഇവര്‍ പണം പലപ്പോഴായി പിന്‍വലിക്കാന്‍ തുടങ്ങി.

ബാങ്കില്‍ പണമെടുക്കാന്‍ വന്ന വേളയിലാണ് പണം നഷ്ടമായ സരോജിനിയമ്മ അറിയുന്നത് . സംഭവത്തില്‍ സരോജിനിയമ്മ പോലീസില്‍ പരാതി നല്‍കി. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button