ന്യൂഡൽഹി: സ്കൂളുകളിലെ സുരക്ഷ കർശന നിർദേശവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. സ്കൂളിനുള്ളിൽ വെച്ച് വിദ്യാർഥികൾ ലൈംഗീക പീഡനത്തിനിരയാവുന്നതും കൊല്ലപെടുന്നതുമായ സംഭവങ്ങൾ നടന്നതിലാണ് കോടതി ഇടപെട്ടത്. സ്കൂളുകളിൽ നടക്കുന്ന ആക്രമണങ്ങൾ ഇല്ലാതാക്കുവാൻ രൂപീകരിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ കോടതിയെ അറിയിച്ചു.
2009ലെ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ തയാറാക്കിയത്. ഗുരുഗ്രാമിലെ റയൻ ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശങ്ങൾ അംഗീകരിച്ച് മൂന്നു പുതിയ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയതായും സർക്കാർ വ്യക്തമാക്കി.
Post Your Comments