Latest NewsKeralaNews

വന്‍ തുക ഈടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഘത്തെക്കുറിച്ചു ഞെട്ടിക്കുന്ന വിവരം : ബന്ധുക്കൾ വരെ കുട്ടികളെ ഇവർക്ക് കൈമാറുന്നു

തലശ്ശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ശീതളപാനിയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ തലശ്ശേരി പോലീസ് കേസ് എടുത്തു. രണ്ടു വർഷമായി നടക്കുന്ന പീഡനം വിദേശത്തു നിന്നെത്തിയ പിതാവിനോട് കുട്ടി പറഞ്ഞപ്പോഴാണ് വെളിയിൽ വന്നത്. പെണ്‍കുട്ടിയെ സെക്സ് റാക്കറ്റിനു കൈമാറിയതു പിതാവിന്റെ സഹോദരിയാണ്. പിതാവ് സഹോദരിയോട് ഇതേപറ്റി ചോദിച്ചു എങ്കിലും അവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. പണത്തിനു വേണ്ടി താന്‍ എന്തും ചെയ്യും എന്നു യുവതി പറഞ്ഞതോടെ പിതാവിന്റെ സംശയം ബലപ്പെട്ടു.

തുടര്‍ന്ന് പിതാവ് മകള്‍ക്കുണ്ടായ പീഡനവിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. പീഡിപ്പിച്ച യുവാവിനെക്കുറിച്ചു കൃത്യമായ വിവരം പെണ്‍കുട്ടി പോലീസിനു കൈമാറുകയും ചെയ്തു. പിതാവിന്റെ സഹോദരി തന്നെ കൂട്ടികൊണ്ടുപോയി പരിചയമില്ലാത്ത ഒരു സ്ഥലത്ത് ആക്കിയെന്നും അവിടെ വച്ച്‌ കുടിക്കാന്‍ ശീതളപാനിയം നൽകുകയായിരുന്നു. അത് കുടിച്ചതിനെ തുടർന്ന് മയങ്ങിയ തന്നെ ഒരാള്‍ പീഡിപ്പിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു. വടക്കേമലബാര്‍ കേന്ദ്രികരിച്ചുള്ള വന്‍ സെക്സ് റാക്കറ്റിലെ പ്രധാനിയാണ് ഇയാളുടെ സഹോദരി എന്നാണു വിവരം.

പിതൃസഹോദരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പലതവണ പെണ്‍കുട്ടിക്ക് ആ കേന്ദ്രത്തില്‍ പോകേണ്ടി വന്നിട്ടുള്ളതായി പെണ്‍കുട്ടി വെളിപ്പെടുത്തി. പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടിയേ തേടി യുവാവ് വീടിന്റെ പരിസരത്ത് എത്താനും തുടങ്ങി. പെണ്‍കുട്ടി ട്യൂഷനു പോയ സമയത്ത് പെണ്‍കുട്ടിക്കു ചുറ്റും കറങ്ങുകയും പണം നല്‍കിയതാണ് എന്നും വീണ്ടും നിന്നെ വേണം എന്നും പെണ്‍കുട്ടിയോടു യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കുട്ടി തകർന്നു പോയി. തുടർന്നാണ് പിതാവിനോട് സംഭവങ്ങൾ പറഞ്ഞത്. വന്‍ തുക ഈടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗങ്ങളാണ് ഈ സ്ത്രീയും യുവാവും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button