Latest NewsKeralaNews

അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഏഴരമണിക്കൂര്‍ രോഗികള്‍ക്കൊപ്പം വാർഡിൽ

കോഴിക്കോട്: രാവിലെ എട്ടുമണിക്ക് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വാര്‍ഡില്‍ മറ്റ് രോഗികള്‍ക്കിടയിലെ കട്ടിലില്‍ നിന്ന് മാറ്റിയത് വൈകീട്ട് മൂന്നരയ്ക്ക് ശേഷം. എട്ടു മണിക്കൂറോളം രോഗികൾക്കിടയിൽ ആയിരുന്നു മൃതദേഹം. നിര്‍മാണത്തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി അസ്റഫുലി(18)ന്റെ മൃതദേഹമാണ് ഏഴരമണിക്കൂര്‍ വാര്‍ഡിലെ കട്ടിലില്‍ കിടന്നത്.

തലച്ചോറിലെ പഴുപ്പുകാരണം കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് രണ്ട് ദിവസം മുമ്പാണ് അസ്റഫുലിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലെത്തിച്ചത്. ഇയാൾ മരിച്ച വിവരം കൂടെയുള്ളവരെ അറിയിച്ചതായി സൂപ്രണ്ട് പറഞ്ഞു. എന്നാൽ രോഗി മരിച്ച്‌ മൂന്നുമണിക്കൂറിനുള്ളില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റണമെന്ന ചട്ടം ഇവിടെ ലംഘിക്കപ്പെട്ടു. മൃതദേഹം മാറ്റാതിരുന്ന ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button