Latest NewsNewsInternational

ഷെറിന്‍ മാത്യുസിന്റെ മരണം : കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ വളര്‍ത്തമ്മ

ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കുട്ടി ഷെറിന്റെ മാത്യുവിന്റെ മരണത്തില്‍ കൂടുതല വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ വളര്‍ത്തമ്മ രംഗത്ത്. കുട്ടിയുടെ മരണത്തില്‍ പങ്കില്ലെന്നും മൃതദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നും കുട്ടിയുടെ വളര്‍ത്തമ്മ സിനിമാത്യൂസ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സിനി ഈ കാര്യം വ്യക്തമാക്കിയത്. മണിക്കൂറുകളോളമാണ് സിനിയെ പോലീസ് ചോദ്യം ചെയ്തത്.

ഈ മാസം ഏഴിന് കാണാതായ കുട്ടിയുടെ മൃതദേഹം പിന്നീട് വീടിന് സമീപമുള്ള കലുങ്കിന് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പാല്‍കുടിക്കാത്തതിനെത്തുടര്‍ന്ന് വളര്‍ത്തച്ഛന്‍ വെസ്ലീ മാത്യു കുട്ടിയെ പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയ ശേഷമാണ് കാണാതായത് എന്നാണ് വെസ്ലിയുടെ ആദ്യ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ പിന്നീട് മൃതദേഹം ലഭിച്ചശേഷം പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു വെന്നും മൊഴി മാറ്റി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമയത്തൊന്നും ഉറക്കത്തിലായിരുന്ന സിനിയെ വിളിച്ചുണര്‍ത്തിയില്ലെന്നും വെസ്ലി പറഞ്ഞിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ളിമാത്യുവും ഭാര്യ സിനിയുംബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button