KeralaLatest NewsNews

ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ ഇരട്ടച്ചങ്കുമായി നടന്നു നീങ്ങി എന്ന ഗീര്‍വാണം മുഴക്കുന്നതല്ല ധീരനായ ഭരണാധികാരിയുടെ ലക്ഷണം : പോപ്പുലർ ഫ്രണ്ട് വിവാദത്തെ പറ്റി കുമ്മനം

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കുടപിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം അഖിലേന്ത്യാ അദ്ധ്യക്ഷ എ എസ് സൈനബ തന്നെയാണ് കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞത്.

ദേശ സുരക്ഷയെത്തന്നെ ബാധിക്കുന്ന വലിയൊരു വിവരം ഉത്തരവാദപ്പെട്ട ഒരു മാധ്യമ സ്ഥാപനം പുറത്തു വിട്ടിട്ടും ഇക്കാര്യം അറിഞ്ഞ ഭാവം പോലും പിണറായി വിജയനോ സംസ്ഥാന പൊലീസോ കാണിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു. സമൂഹത്തിന് നേരെ ഉയരുന്ന ഓരോ വെല്ലുവിളിയേയും തനിക്ക് നേരെ ഉയരുന്ന ഭീഷണിയായി കരുതി ഭരണാധികാരി നേരിടണം അതാണ് ചങ്കുറപ്പ്. അല്ലാതെ ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്നു എന്ന് ഗീർവാണം വിടുന്നതല്ല എന്നും കുമ്മനം പരിഹസിച്ചു.

നാല് വോട്ടിനു വേണ്ടി ഏത് കൊള്ളരുതായ്കയും കണ്ടില്ലെന്ന് നടിക്കലല്ല. പ്രബുദ്ധ കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ എതിർക്കേണ്ട ബാധ്യത കേരളം ഭരിച്ചവർക്കും ഭരിക്കുന്നവർക്കുമാണ്. എന്നാൽ അവര്‍ ഇന്ന് രാജ്യവിരുദ്ധരുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു. അതിനാൽ കേരളത്തെ രക്ഷിക്കാനുള്ള ബാധ്യത ഓരോ മലയാളിയും ഏറ്റെടുക്കണം. കുമ്മനത്തിന്റെ ഫെസ് ബുക്കിലാണ് ഇത് വ്യക്തമാക്കിയത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button