Latest NewsNewsIndia

ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു

കൊല്‍ക്കത്ത: ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ദേശീയ പാത 30ല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെയാണ് അക്രമാസക്തനായ കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വാഹനത്തില്‍ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാറില്‍ നിന്നിറങ്ങിയയുടനെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 മിനുട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടില്‍ മറഞ്ഞു.

എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ജല്‍പയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ജല്‍പയ്ഗൂരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്. ഈ മേഖലയില്‍ കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ച്‌ കടക്കാറുണ്ടെന്നും എന്നാല്‍ ഈ സമയത്ത് ആരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ലംഘിച്ച്‌ സാദിഖ് പുറത്തിറങ്ങിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button