Latest NewsNewsIndia

24 നേതാക്കളെ ബി.ജെ.പി പുറത്താക്കി

അഹമ്മദാബാദ്•ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 24 പേരെ ബി.ജെ.പി സംസ്ഥാന ഘടകം സസ്പെന്‍ഡ് ചെയ്തു.

മുന്‍ എം.പിമാരായ ഭൂപേന്ദ്ര സിംഗ് സോളങ്കി, കനയെ പട്ടേൽ, ബിമൽ ഷാ എന്നിവരെയുംമറ്റ് 21 നേതാക്കളെയുമാണ്‌ സസ്പെന്‍ഡ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതരായി മത്സരിക്കാൻ തുനിഞ്ഞ നേതാക്കളെ ബി.ജെ.പി മുൻകൂട്ടി പുറത്താക്കുകയായിരുന്നു എന്നാണ് വിവരം.

ഗുജറാത്തില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ 9നും രണ്ടാം ഘട്ടം 14നുമാണ്. ഡിസബർ 18 ന് ഹിമാചൽ പ്രദേശിലേതിനൊപ്പം ഗുജറാത്തിലും വോട്ടെണ്ണല്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button