Latest NewsNewsIndia

ഭര്‍ത്താവ് വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി: ഭാര്യയുടെ ചോദ്യം ചെയ്യലില്‍ അസ്വസ്ഥനായ 38 കാരന്‍ പിന്നീട് ചെയ്തത് ആരെയും ഞെട്ടിക്കും

കോയമ്പത്തൂര്‍: ഭര്‍ത്താവ് വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെ തുടര്‍ന്ന് ഭാര്യയുടെ ചോദ്യം ചെയ്യലില്‍ അസ്വസ്ഥനായ 38 കാരന്‍ യുവതിയെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു. കിണത്തുകടവ് സ്വദേശിനിയായ മുത്തു ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ബാലമുരുഗനെ (38) പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട്കൊണ്ടിരുന്ന കുടുംബത്തില്‍ ഇത്രയും വിലയുള്ള ഫോണ്‍ വാങ്ങിയതെന്തിനാണെന്ന് ചോദിച്ച്‌ യുവതി ഭര്‍ത്താവിനെ ശല്യം ചെയ്തതായും പോലീസ് വ്യക്തമാക്കി.

തുടര്‍ന്ന് അരിശം കൊണ്ട പ്രതി പിക്കാസ് എടുത്ത് ലക്ഷ്മിയുടെ തലക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപാനിയായ പ്രതി 9,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങിയതാണ് പ്രശ്ങ്ങള്‍ക്ക് തുടക്കമെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button