Latest NewsNewsIndia

ജീവനുള്ളപ്പോൾ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞ് ഒടുവിൽ ആറാം ദിവസം മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ജീവനുള്ളപ്പോൾ മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശു ആറ് ദിവസത്തിന് ശേഷം ഇന്ന് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള മാക്സ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികൾ ജനിച്ചത്. തുടർന്ന് ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചുപോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അവര്‍ക്ക് കൈമാറുകയായിരുന്നു.

എന്നാല്‍, സംസ്‌കാരച്ചടങ്ങിന് തയ്യാറാകുമ്പോഴാണ് പെട്ടിക്കുള്ളില്‍ കുഞ്ഞുങ്ങളിലൊരാള്‍ക്ക് ജീവനുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ കുഞ്ഞ് കഴിഞ്ഞ അഞ്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിന് മരണം സംഭവിച്ചത്. കുട്ടിയുടെ അമ്മ ഇപ്പോഴും മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button