Latest NewsNewsIndia

വോട്ടെടുപ്പിന് തലേന്ന് മന്‍മോഹന്‍ സിങ് ദേഷ്യപ്പെടുന്നത് കാണുന്നതില്‍ സന്തോഷം : അമിത് ഷാ

ഗാന്ധിനഗര്‍: ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് തലേന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ദേഷ്യപ്പെടുന്നത് കാണുന്നതില്‍ ആശ്ചര്യവും സന്തോഷവുമുണ്ടെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. “മന്‍മോഹന്‍ജിയോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, ഒരു മുഖ്യമന്ത്രിയെ(നരേന്ദ്ര മോദി) ‘മരണവ്യാപാരി’ എന്നുവിളിച്ചപ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം തോന്നിയില്ലേ- ഷാ ആരാഞ്ഞു.

ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന പ്രധാനമന്ത്രിയെ മണിശങ്കര്‍ അയ്യര്‍ ‘നീചന്‍’ എന്നുവിളിച്ചപ്പോളും മന്‍മോഹന്‍ സിങ്ങ് അതില്‍ തെറ്റുകണ്ടില്ല”. അദ്ദേഹത്തിന്റെ ക്യാബിനറ്റ് പാസാക്കിയ ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി വലിച്ചു കീറിയപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ ദേഷ്യം എവിടെയായിരുന്നു? വോട്ടെടുപ്പിന് തലേന്ന് രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ചേര്‍ന്ന് പ്രധാനമന്ത്രിയെ പകയോടെ ആക്രമിക്കുകയാണ്-ഷാ ആരോപിച്ചു.

അത്താഴ വിരുന്നിന്റെ കാര്യം മോദി വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് ഇന്ത്യ-പാക് ബന്ധത്തെ കുറിച്ചുമാത്രമാണ് അവിടെ ചര്‍ച്ച ചെയ്തെന്ന് മന്‍മോഹന്‍ സിങ് പറയുന്നത്. ഇക്കാര്യം ആദ്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തു കൊണ്ടാണെന്നും ഷാ ചോദിച്ചു. ഐ എ എന്‍ എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പ് മന്‍മോഹന്‍ സിങ് ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലാത്തതു കൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് മന്‍മോഹന്‍ സിങ് രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഷായുടെ ചോദ്യം. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ വസതിയില്‍ നടന്ന അത്താഴവിരുന്നിനിടെയാണ് ഗൂഢാലോചന നടന്നതെന്നായിരുന്നു മോദി ആരോപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button