Latest NewsNewsIndia

അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞു; തമിഴ് മക്കളെ കാപ്പാത്താൻ പുറപ്പെട്ട ബി.ജെ.പി നോട്ടക്കും പിന്നിലായി- അഡ്വ. ജയശങ്കര്‍

ജയലളിതയുടെ മരണത്തെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞുവെന്നും പണത്തിനു മീതെ പളനിസ്വാമിയോ സ്ററാലിനോ പറക്കില്ലെന്നും ഉറപ്പായെന്നും രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിനകരനു കിട്ടിയതിൻ്റെ പകുതി വോട്ടേ എഡിഎംകെ സ്ഥാനാർഥിക്കു കിട്ടിയുള്ളൂ. ഡിഎംകെ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദ്രാവിഡ പാർട്ടികളിൽ നിന്ന് തമിഴ് മക്കളെ കാപ്പാത്താൻ പുറപ്പെട്ട ബിജെപി നാം തമിഴർ പാർട്ടിക്കും നോട്ടക്കും പിന്നിലായെന്നും ജയശങ്കര്‍ പരിഹസിച്ചു.

ജയശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പുരട്ചി തലൈവിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ.കെ നഗർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ടി.ടി.വി ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു.

ദിനകരനു കിട്ടിയതിൻ്റെ പകുതി വോട്ടേ എഡിഎംകെ സ്ഥാനാർഥിക്കു കിട്ടിയുള്ളൂ. ഡി.എം.കെ മൂന്നാം സ്ഥാനത്തായെന്നു മാത്രമല്ല ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദ്രാവിഡ പാർട്ടികളിൽ നിന്ന് തമിഴ് മക്കളെ കാപ്പാത്താൻ പുറപ്പെട്ട ബി.ജെ.പി നാം തമിഴർ പാർട്ടിക്കും നോട്ടക്കും പിന്നിലായി.

അമ്മയുടെ യഥാർത്ഥ പിൻഗാമി ദിനകരനാണെന്ന് തെളിഞ്ഞു, പണത്തിനു മീതെ പളനിസ്വാമിയോ സ്ററാലിനോ പറക്കില്ലെന്നും ഉറപ്പായി.

ആർ.കെ നഗറിലെ ഈ ജനവിധി 1973ലെ ദിണ്ടിഗൽ ഉപതെരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുന്നു. അന്ന് അണ്ണാ ഡി.എം.കെ വൻവിജയം നേടി, സംഘടനാ കോൺഗ്രസ് രണ്ടാം സ്ഥാനം നേടി, ഡിഎംകെ മൂന്നാമതായി. അവിടെ നിന്നങ്ങോട്ട് എം.ജി.ആർ കുതിച്ചു കയറി, കലൈഞ്ചർ കൂപ്പുകുത്തി.

തമിഴക രാഷ്ട്രീയം ഇനി മന്നാർഗുഡി മാഫിയയുടെ കയ്യിൽ സുരക്ഷിതമായിരിക്കും. ഒന്നും പേടിക്കാനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button