Latest NewsIndia

42 കാരിയെ മുറിക്കുള്ളിലും ഓടുന്ന ഓട്ടോറിക്ഷയിലും വച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കി

ഗുരുഗ്രാം: 42 കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് മുറിക്കുള്ളിലും ഓടുന്ന ഓട്ടോറിക്ഷയിലും വച്ച്‌ ബലാത്സംഗത്തിന് ഇരയാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന സംഭവത്തില്‍ 12 മണിക്കൂറിന് ശേഷം എക്‌സ്പ്രസ് വേയിലെ ധാബായ്ക്ക് സമീപം അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. പിടിയിലായ എല്ലാവരും 20-27 പ്രായത്തിലുള്ളവരാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം എന്‍എച്ച്‌ 8 ലെ മാനേസറിസ് സമീപത്ത് വെച്ച്‌ ബസിറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയപ്പോഴായിരുന്നു സംഭവം. യുവതിയെ ആദ്യം കയറ്റിയ ഓട്ടോക്കാരനടക്കം അഞ്ചുപേര്‍ പിടിയിലായിട്ടുണ്ട്. സംഭവത്തിലെ ആറാമനായുള്ള അന്വേഷണത്തിലാണ് പോലീസ്.

ഓട്ടോയിൽ അങ്കിത് എന്ന ഡ്രൈവറെ കൂടാതെ ദീപക് എന്നയാളും ഓട്ടോയില്‍ ഉണ്ടായിരുന്നു. ഐഎംടി മനേസറില്‍ ഇറങ്ങേണ്ട സ്ത്രീയെ അവിടെ ഇറക്കാതെ ദീപകിന്റെ റുമില്‍ എത്തിക്കുകയായിരുന്നു അങ്കിത്. എന്‍എച്ച്‌ 8 ല്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ഭാന്‍ഗ്രോലയിലാണ് ദീപകിന്റെ മുറി. അങ്കിതും ദീപകും ഇവിടെയിട്ട് സ്ത്രീയെ മാറിമാറി പല തവണ ബലാത്സംഗം ചെയ്തു. രാത്രി 9 മണിയോടെ അങ്കിതും ദീപകും ചേര്‍ന്ന് ഇവരെ എന്‍എച്ച്‌ 8 ന് സമീപത്തെ രാംപുരയിലേക്ക് കൊണ്ടുപോയി. അവിടെയുള്ള മറ്റു രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് യുവതിയെ കൈമാറി. ഇവര്‍ മറ്റു രണ്ടുപേരെ വിളിച്ചു വരുത്തി.

ഒരു മണിക്കൂറോളം ഇവര്‍ പലയിടങ്ങളിലൂടെ ഓട്ടോ ഓടിച്ചു. ഒരാള്‍ ഓട്ടോ ഓടിക്കുമ്ബോള്‍ മറ്റു രണ്ടു പേര്‍ എന്ന രീതിയില്‍ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ രാംപുരയിലെ ഫ്‌ളൈ ഓവറിന് സമീപത്തെ ധബ്ബയുടെ പുറകില്‍ ഇരയെ കൊണ്ടിട്ടു. ഇതിനിടയില്‍ ഇവര്‍ അബോധാവസ്ഥയിലായി. പീഡനത്തിനിടയില്‍ ഇവരുടെ മൊബൈല്‍ഫോണും നഷ്ടമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഇതിലെ പോയവരാണ് യുവതിയെ കണ്ടെത്തിയതും പോലീസില്‍ വിവരം അറിയിച്ചതും. സ്ത്രീയുടെ പരാതിയില്‍ അങ്കിത്, ദീപക്, മഹിപാല്‍, അജിത്, സുന്നു എന്നിവരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ദീപകിനെ ഭംഗ്രോലയില്‍ നിന്നും മറ്റു നാലുപേരെ രാംപുര വില്ലേജില്‍ നിന്നും ആണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button