തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നീ സന്ദേശവുമായി ഉയർന്ന വനിതാ മതിലിന് വൻ സ്ത്രീപങ്കാളിത്തം . കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റർ ദൂരത്തിൽ സ്ത്രീകൾ മതിൽ തീർത്തു. ജാതി, മത, കക്ഷി ഭേദമില്ലാതെ സമൂഹത്തിലെ നാനാതുറകളിലുള്ള സ്ത്രീകള്‍ മതിലില്‍ പങ്കെടുത്തു. മന്ത്രി കെ കെ ശൈലജ മതിലിന്റെ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി.
നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഇതോടൊപ്പം ഏറ്റുചൊല്ലി. പിന്തുണയുമായി പിണറായി വിജയനും വിഎസും വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് എത്തി. ഇത് കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും പിന്തുണയറിയിച്ചെത്തി.
Post Your Comments