Latest NewsIndia

കടം തിരികെ നല്‍കിയില്ല; പണം വാങ്ങിയ വ്യക്തിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇങ്ങനെ

പൂനെ:  കുട്ടിയുടെ പിതാവ് പ്രതിയായ വാര്‍ജെ സ്വദേശിയും ജിമ്മിലെ പരിശീലകലനായ ബിനയ്‌സിങ് വീരേന്ദ്രസിങ് രജ്പുത്തി സുഹൃത്തില്‍ നിന്ന് 25,000 രൂപ കടം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതി 15 കാരനായ കുട്ടിയ തട്ടിക്കൊണ്ട് പോകുന്നത്. തട്ടിക്കൊണ്ട് പോയശേഷം ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇയാള്‍ കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുള്ള മാലിന്യകൂമ്ബാരത്തില്‍ തളളി.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂനയിലെ വിദര്‍വാദിയിലാണ് ക്രൂരമായ സംഭവം . ഞായറാഴ്ച വൈകീട്ടാണ് നിഖിലിനെ അച്ഛന്‍ ആനന്ദിന്‍റെ കടയില്‍ നിന്നും പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ബിനയ്സിങ്ങിനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടി തന്‍റെ പേര് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് കല്ലുകൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button