Latest NewsIndia

മോദി എന്റെ ജൂനിയര്‍, സാര്‍ എന്നു വിളിച്ചത് ആന്ധ്രയ്ക്ക് വേണ്ടി -ചന്ദ്രബാബു നായിഡു

അമരാവതി : രാഷ്ട്രീയത്തില്‍ തന്നേക്കാളും വളരെ ജൂനിയറായ നരേന്ദ്ര മോദിയെ സാര്‍ എന്നു വിളിക്കേണ്ടി വന്നത് ആന്ധ്ര സംസ്ഥാനത്തിന് വേണ്ടിയായിരുന്നെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

മുന്‍ യുഎസ് പ്രസിഡണ്ട ബില്‍ ക്ലിന്റണെ വരെ മിസ്റ്റര്‍ ക്ലിന്റണ്‍ എന്നാണ് അഭിസംബോധന ചെയ്തത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായ ശേഷം ഒരു 10 തവണയെങ്കിലും താന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിച്ചിട്ടുണ്ട്. ആന്ധ്ര സംസ്ഥാനത്തിന്റെ നന്‍മയ്ക്കായി അദ്ദേഹത്തിന്റെ പക്കല്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്.

അദ്ദേഹത്തിന്റെ അഹംഭാവത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. 2014 ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button