KeralaLatest News

കുഞ്ഞനന്തന്റെ പരോള്‍: കെ കെ രമയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവ് സിക്ഷ അനുഭവിക്കുന്ന പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ നല്‍കുന്നു എന്നു കാണിച്ച് ചന്ദ്രേശേഖരന്റെ ഭാര്യ കെ കെ രമയുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ചികിത്സയുടെ പേരില്‍ കുഞ്ഞനന്തന്‍ പരോള്‍ വാങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നാണ് രമയുടെ ഹര്‍ജി. അതേസമയം സര്‍ക്കാര്‍ കുഞ്ഞനന്തനു അനധികൃതമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു എന്ന് രേഖാമൂലമാണ് കോടതിയെ സമീപിച്ചത്. അസുഖം ഉണ്ടെങ്കില്‍ പരോളല്ല സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നാണ് കോടതി നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞത്.

കേസില്‍ ജയില്‍ സൂപ്രണ്ടിന്റെ മറുപടിയോട് കൂടിയ വിശദീകരണം നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതേസമയം കേസില്‍ പരമാവധി ശിക്ഷ അനുഭവിച്ചെന്നുും ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തനും മറ്റൊരു ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.

ടി.പി ചന്ദ്രശേഖന്‍ വധക്കേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തന് പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി 196 ദിവസമാണ് പരോള്‍ നല്‍കിയത്. അതേസമയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍ യമസഭയില്‍ നല്‍കിയ മറുപടിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. എന്നാല്‍ തടവിലായിരിക്കുമ്പോള്‍ തന്നെ കുഞ്ഞനന്തനെ സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. കൂടാതെ പരോളില്‍ ഇറങ്ങി ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button