Latest NewsIndia

സമാജ് വാദി പാർട്ടി നേതാവ് അസംഖാനിൽ നിന്ന് തനിക്ക് ആസിഡ് ആക്രമണ ഭീഷണി ഉണ്ടായെന്ന് നടി ജയപ്രദ

എം.പി ആയിട്ടു കൂടി അസംഖാന്‍ എന്നെ വെറുതെ വിട്ടില്ല. തുടര്‍ച്ചയായി ഉപദ്രവിച്ചു കൊണ്ടിരുന്നു

മുംബൈ: സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസംഖാന്‍ തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉയര്‍ത്തിയെന്ന് നടി ജയപ്രദ. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ ഒരിക്കല്‍പ്പോലും തിരികെ വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ല- ജയപ്രദ പറയുന്നു. മുംബൈയില്‍ സാഹിത്യോത്സവത്തില്‍ സംവാദത്തില്‍ പങ്കെടുക്കവെയാണ് ജയപ്രദയുടെ വെളിപ്പെടുത്തല്‍.

എം.പി ആയിട്ടു കൂടി അസംഖാന്‍ എന്നെ വെറുതെ വിട്ടില്ല. തുടര്‍ച്ചയായി ഉപദ്രവിച്ചു കൊണ്ടിരുന്നുവെന്നും ജയപ്രദ പറഞ്ഞു. എം.പി അമര്‍ സിങ് മാത്രമാണ് തനിക്കൊപ്പം പ്രതിസന്ധികളില്‍ നിന്നിട്ടുള്ളതെന്നും അദ്ദേഹവുമായുള്ള സൗഹൃദം ചിലര്‍ വളച്ചൊടിച്ചുവെന്നും ജയപ്രദ പറഞ്ഞു. ഇതിനിടെയാണ് എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ആത്മഹത്യയെക്കുറിച്ച്‌ പോലും ഞാന്‍ ചിന്തിച്ചിരുന്നു. ജീവിതം മടുത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ആരും എനിക്കൊപ്പം നിന്നില്ലെന്നും അവർ വൈകാരികമായി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button