നരബലി നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സ്വയം പ്രഖ്യാപിത ആൾദൈവം. നരഹത്യ കുറ്റമല്ലെന്നും മുന്‍പും താന്‍ ബലി കൊടുത്തിട്ടുണ്ടെന്നും മോഹന്‍പൂരിലെ പഹാദ്പൂര്‍ സ്വദേശിയായ സുരേന്ദ്ര പ്രസാദ് സിംഗ് എന്ന ആൾദൈവം ബീഹാർ സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ദൈവ മാതാവായ കാമഖ്യയ്ക്കുവേണ്ടിയാണ് ബലി കൊടുക്കുന്നതെന്നും ആദ്യം ബലി കൊടുത്തത് തന്റെ എഞ്ചിനീയറായ മകനെയാണെന്നും സുരേന്ദ്ര പ്രസാദ് സിംഗ് പറയുന്നു. മകന്‍ രാവണനെ പോലെയായിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവന നൽകാത്തതിനാലാണ് അവനെ ബലി നൽകിയതെന്നും ഇയാൾ കത്തിൽ എഴുതിയിട്ടുണ്ട്.
‘ബിന്ദു മാ മാനവ് കല്ല്യാണ്‍ സന്‌സ്ത’ എന്ന സ്ഥാപനത്തിന്റെ പേരിലാണ് സുരേന്ദ്ര പ്രസാദ് സിംഗ് കത്ത് അയച്ചിരിക്കുന്നത്. എന്നാല്‍ അപേക്ഷ ഇതുവരെ പൊലീസിന്റെ കൈവശം ലഭിച്ചിട്ടില്ലെന്ന് ബെഗുസരായി എസ്ഡിഒ സജീവ് കുമാര്‍ ചൗധരി അറിയിച്ചു. നരഹത്യ കുറ്റകരമാണെന്നും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments