Latest NewsIndia

ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്റെ പിതാവ് ബിജെപിയില്‍

കഴിഞ്ഞ ജൂണ്‍ 21നാണ് കശ്മീരിലെ പുല്‍വാലയില്‍ നിന്ന് ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്

വിജയപൂര്‍: കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു. ഔറംഗസേബിന്റെ പിതാവ്  മുഹമ്മദ് ഹനീഫ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ വച്ചായിരുന്നു താന്‍ ബിജെപിയില്‍ ചേര്‍ന്നതായി ഹനീഫ് പ്രഖ്യാപിച്ചത്. മുന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്ന ലെഫ്റ്റനന്റ് രാഖേഷ് കുമാര്‍ ശര്‍മ്മയ്‌ക്കൊപ്പാമാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം.

റാലിക്കിടെ വേദിയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രിക്ക് ഹനീഫ് മകന്‍ ഔറംഗസേബിന്റെ ചിത്രം കൈമാറി. പാവപ്പെട്ടവരോടുള്ള ബിജെപിയുടെ നയമാണ് തന്നെ ബിജെപിയിലേക്ക് ചേരുന്നതിന് പ്രേരിപ്പിച്ചതെന്ന് പരിപാടിയില്‍ സംസാരിക്കവെ ഹനീഫ് വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 21നാണ് കശ്മീരിലെ പുല്‍വാലയില്‍ നിന്ന് ഔറംഗസേബിനെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്.  ഈദ് ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന്‍ സൈനികനായിരുന്നു ഔറംഗസേബ്. മരണാനന്തര ബഹുമതിയായി ഔറംഗസേബിനെ രാജ്യം ശൗര്യചക്ര അവാര്‍ഡ് നല്‍കി ആദരിച്ചു.

മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാരാണ് മോദിയുടേതെന്നും ഹനീഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button