NewsIndia

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ വേഗതയില്‍ പാകിസ്താനേക്കാള്‍ പിന്നില്‍

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ പരാജയപ്പെടുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും പിന്നിലാണ്. ഇന്റര്‍നെറ്റ് വേഗതയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ നൂറ് സ്ഥാനങ്ങളില്‍ പോലും ഇന്ത്യ ഇല്ല. ബി.ജെ.പി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിട്ടാണ് ഡിജിറ്റല്‍ ഇന്ത്യ അവതരിക്കപ്പെട്ടത്. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നായിരുന്നു വാദം.

2018 ഡിസംബര്‍ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ലോകത്തെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 25.08 എംബിപിഎസും അപ്ലോഡ് 9.7 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാന്‍ഡ് വേഗം ഡൗണ്‍ലോഡ് 54.33 എംബിപിഎസും അപ്ലോഡ് 26.80 എംബിപിഎസുമാണ്. ഇന്ത്യയുടെ കാര്യത്തിലിത് ഡൗണ്‍ലോഡ് 10.06 എംബിപിഎസും അപ്ലോഡ് കേവലം 3.90 എംബിപിഎസുമാണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം ഡൗണ്‍ലോഡ് 12.83 എംബിപിഎസും അപ്ലോഡ് 9.43 എംബിപിഎസുമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ 109-ാം സ്ഥാനത്താണ് ഇന്ത്യ. ജിയോ നെറ്റ്വര്‍ക്ക് മാത്രമാണ് 20 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. എന്നാല്‍ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഖത്തറാണ് ഉയര്‍ന്ന ഇന്റര്‍നെറ്റ് സ്പീഡ് നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button