KeralaLatest News

അയല്‍വാസികളായ മൂന്നു സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു

മരിച്ചവര്‍ മൂവരും ആങ്ങമൂഴിയിലെ ഈറ്റ-തടി ലോഡിങ് തൊഴിലാളികളായിരുന്നു

സീതത്തോട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അയല്‍വാസികളും സുഹൃത്തുക്കളുമായ മൂന്നു പേര്‍ മരണമടഞ്ഞു. ആങ്ങമൂഴിയിലാണ് സംഭവം. ആങ്ങമൂഴി വടക്കേചരുവില്‍ രവീന്ദ്രന്‍(53), മഠത്തിനേത്ത് രവീന്ദ്രന്‍(60), പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ് (47) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്.

അസുഖത്തെ തുടര്‍ന്ന് ചികിത്സിയിലായിരുന്ന വടക്കേചരുവില്‍ രവീന്ദ്രന്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് മരിച്ചത്. എന്നാല്‍ സുഹൃത്ത് മരിച്ചതറിഞ്ഞ് മൃതദേഹം കാണാനെത്തിയ മഠത്തിനേത്ത് വീട്ടില്‍ രവീന്ദ്രന് അവിടെ നിന്നും മടങ്ങുമ്പോള്‍ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അതേസമയം വടക്കേചരുവില്‍ രവീന്ദ്രന്‍ മരിച്ചതുമുതല്‍ വീട്ടില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കുകയായിരുന്നു തൊട്ടടുത്ത താമസക്കാരനും ബന്ധുവുമായ പടിഞ്ഞാറ്റിന്‍കര വീട്ടില്‍ സന്തോഷ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11-മണിയോടെ രവീന്ദ്രന്റെ ശവസംസ്‌കാരകര്‍മത്തിനുള്ള പ്രാര്‍ഥനയും മറ്റും നടന്നുകൊണ്ടിരിക്കെ സന്തോഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മഠത്തിനേത്ത് രവീന്ദ്രനും സന്തോഷും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.

സന്തോഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശവസംസ്‌കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പില്‍ നടക്കും. വടക്കേചരുവില്‍ രവീന്ദ്രന്റെ ഭാര്യ വാസന്തി. മക്കള്‍: അച്ചു, കിച്ചു. സന്തോഷിന്റെ ഭാര്യ: അമ്പിളി. മക്കള്‍: ശ്രീകുമാര്‍, ശ്രീക്കുട്ടി. മരിച്ചവര്‍ മൂവരും ആങ്ങമൂഴിയിലെ ഈറ്റ-തടി ലോഡിങ് തൊഴിലാളികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button