NewsInternational

മുന്‍ ബ്രസീല്‍ പ്രസിഡന്റിന് വീണ്ടും 12 വര്‍ഷം തടവ്

 

ബ്രസീലിയ: മുന്‍ ബ്രസീല്‍ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ലൂയിസ് ഇനാസിയോ ദ സില്‍വ (ലുല)യെ അഴിമതിക്കുറ്റം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യംമൂലമാണ് ലുലയെ ലാറ്റിന്‍ അമേരിക്കന്‍ ട്രംപ് എന്ന് വിളിക്കുന്ന കുടിയേറ്റ വിരോധിയായ ജയര്‍ ബോള്‍സനാരോ അറസ്റ്റ് ചെയ്തതെന്ന വിമര്‍ശമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് ലുലയെ 12 വര്‍ഷം തടവിനു ശിക്ഷിച്ചത്. ഇതിനു പുറകെയാണ് വീണ്ടും സമാനമായ കുറ്റം ആരോപിച്ച് വീണ്ടും 12 കൊല്ലം തടവിനു ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പായി ലുലയെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു അറസ്റ്റ് നടന്നത്. ഇതേത്തുടര്‍ന്നാണ് തീവ്രവലതുപക്ഷ പാര്‍ടിയുടെ നേതാവ് ബോള്‍സനാരോ പ്രസിഡന്റായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തത്. അമേരിക്കയുടെ പൂര്‍ണ പിന്തുണ ബോള്‍സനാരോയ്ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button