KeralaLatest News

മുതിരപ്പുഴയാറിലെ കെട്ടിട നിര്‍മ്മാണത്തിനെതിരെയുളള സബ്കലക്ടറുടെ നടപടി; റവന്യൂമന്ത്രി പ്രതികരിച്ചു

കാസര്‍ഗോട് :  പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്‍റെ കരയില്‍ വ്യാവസായ കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ വിഷയത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി. ദേവികുളം സബ് കളക്ടര്‍ രേണു രാജിന്‍റെ നടപടി നിയമപരമായുളളതാണ് അവര്‍ക്കെതിരെ യാതൊരു അന്വേഷണത്തിന്‍റെയും ആവശ്യമില്ലെന്ന് മന്ത്രി അറിയിച്ചു. കോടതിവിധി അനുസരിച്ചുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് ദേവികുളം സബ്കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെത്തുടര്‍ന്ന് കെട്ടിടം പ്രവര്‍ത്തനം തടയാനെത്തിയ റവന്യൂ ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പൊതുജന മധ്യത്തില്‍ കളക്ചറെ അതി രൂക്ഷമായ ഭാഷയില്‍ എംഎല്‍ എ എസ്  രാജേന്ദ്രന്‍ അധിക്ഷേപിക്കുകയും ചെയ്തു . ഇതിന് ശേഷം സിപിഐ യില്‍ നിന്നും എംഎല്‍ എക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. റവന്യൂ മന്ത്രിയും സബ്കളക്ട്റുടെ നടപടിയെ ന്യായീകരിച്ചതിനെ തുടര്‍ന്ന് സിപിഎം എസ് രാജേന്ദ്രനോട് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുകയാണ്.

പുഴയോരം കയ്യേറി വനിതാവ്യവസായകേന്ദ്രം നിര്‍മ്മിക്കുന്നത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ്. സബ് കളക്ടറുടെ അനുമതി തേടണമെന്ന വ്യവസ്ഥയും അനുസരിച്ചില്ല.ഇതിനെതിരെ നിയമനടപടി തുടരുമെന്നും അവര്‍ പറഞ്ഞു.

ഇതിനോടൊപ്പം എംഎല്‍ എ യുടെ എതിര്‍പ്പ് അവഗണിച്ച് കയ്യേറ്റം ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ തുടരുമെന്നും കയ്യേറ്റം തടയാനെത്തിയ റവന്യു ഉദ്ദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ഹെെക്കോടതിയെ സമീപിക്കാനും ആലോചനയുളളതായും സബ് കളക്ടര്‍ രേണു രാജ് അറിയിച്ചു.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് റിപ്പോര്‍ട്ട് നല്‍കിയതോടെ അധികൃതനിര്‍മാണം പഞ്ചായത്ത് തന്നെ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button