Latest NewsKerala

സബ് കലക്ടര്‍ രേണു രാജിനെ ആക്ഷേപിച്ച സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: സബ് കലക്ടര്‍ രേണു രാജിനെ എസ്.രാജേന്ദ്രന്‍ എംഎല്‍എ ആക്ഷേപിച്ച സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറിയാത്ത വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മൂന്നാറില്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടര്‍ രേണു രാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കും. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സബ് കളക്ടര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. പഞ്ചായത്തിന്റെ നിര്‍മാണം കോടതിവിധിയുടെ ലംഘനമാണ്. സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍മ്മാണം തടഞ്ഞു. ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ടിലെ ആവശ്യം.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.

അതേസമയം, സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ‘അവള്‍’ എന്നത് അത്ര മോശം മലയാളം വാക്കല്ല. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നു. എംഎല്‍എ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button