Latest NewsKerala

ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണം; ആവശ്യവുമായി കുടുംബം

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം.ഇത് സംബന്ധിച്ച ഹരജി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കുറ്റപത്രം പരിശോധനക്കെടുക്കുന്ന ദിവസം ഇക്കാര്യം സി.ബി.ഐയും തലശ്ശേരി ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.ഷുക്കൂര്‍ വധക്കേസില്‍ കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക നല്‍കിയ ഹരജിയിലാണ് അന്വേഷണം കോടതി സി.ബി.ഐക്ക് വിട്ടത്. പിന്നാലെ സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എയും കേസിലെ മറ്റൊരു പ്രതിയും സുപ്രീംകോടതിയെ സമീപിച്ചു.ഈ കേസില്‍ അടുത്ത മാസം വിധി വരാനിരിക്കെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും പേരില്‍ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നിലവില്‍ കേസിന്റെ വിചാരണ നടക്കുന്ന തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സിബിഐ പുതിയ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ ഈ കേസ് ഇനി തലശ്ശേരി കോടതിയില്‍ത്തന്നെ പരിഗണിച്ചാല്‍ നീതി കിട്ടില്ലെന്നാണ് ഷുക്കൂറിന്റെ കുടുംബം പറയുന്നത്. എറണാകുളം സി.ജെ.എം കോടതിയിലായിരുന്നു ഈ കുറ്റപത്രം ആദ്യം സി.ബി.ഐ നല്‍കിയത്. എന്നാല്‍ കേസിന്റെ ഫയലുകളും മറ്റും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലായതിനാല്‍ കുറ്റപത്രം ഇവിടെ സമര്‍പ്പിക്കാനാവശ്യപ്പെട്ട് സി.ജെ.എം കോടതി ഇത് മടക്കുകയായിരുന്നു.

ഈ മാസം പതിനാലിന് കോടതി കുറ്റപത്രം പരിശോധിക്കും. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കൊലകുറ്റം ചുമത്തികൊണ്ടുള്ള ഒരു കേസ്‌വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും
ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റണം. മാത്രമല്ല, കേസിന്റെ പൂര്‍ണവിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button