KeralaLatest News

ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവം : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പാലക്കാട്: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം ബാഗിലാക്കി റെയില്‍വെ ട്രാക്കിനടുത്ത് ഉപേക്ഷിച്ച ബാലികയെ ഭിക്ഷാടനസംഘത്തിന് കൈമാറിക്കിട്ടിയതെന്നു സൂചന. കൈക്കുഞ്ഞുങ്ങളെവരെ ഭിക്ഷാടനത്തിന് വാടകയ്ക്ക് നല്‍കുന്ന തമിഴ്നാട്ടിലെ വന്റാക്കറ്റുകളാണു കൃത്യമായ മേല്‍വിലാസമില്ലാത്ത കുട്ടികളുടെ കൈമാറ്റത്തിനു പിന്നിലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കഴിഞ്ഞ മാസം 15നാണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിനു പിന്നില്‍ രണ്ടുപുരുഷന്മാരും മൂന്നുസ്ത്രീകളും ഉള്‍പ്പെട്ട യാചക സംഘമാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ സുരേഷ് (37), ഫെമിന പിച്ചൈക്കനി (21) എന്നിവരെ അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈയില്‍നിന്നാണ് പെണ്‍കുട്ടിയെ കിട്ടിയതെന്നാണ് പിടിയിലായവരുടെ മൊഴി. കുട്ടിയെ കാണാതായതു സംബന്ധിച്ച് പോലീസില്‍ പരാതികളുമില്ല. കുട്ടിയെ മുന്‍നിര്‍ത്തി യാചിച്ചാലെ കൂടുതല്‍ തുക സ്വരൂപിക്കാന്‍ കഴിയൂ. നാഥനില്ലാതായ ഇത്തരം കുട്ടികള്‍ രണ്ടായിരം മുതല്‍ മുകളിലേക്ക് വാടകയ്ക്കും വില്‍പ്പനയ്ക്കും തമിഴ്നാട്ടില്‍ ലഭ്യമാണ്. ചിലര്‍ കുറച്ചുകാലം കൊണ്ടുനടക്കും. അതിനിടയില്‍ കൈമാറി പോകുന്നവരും മരണപ്പെടുന്നവരും ഉണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതില്‍ കേസില്‍ പിടിയിലാനാവുള്ള വ്യക്തിയും സുരേഷിനൊപ്പം പങ്കാളിയാണ്. ഇയാള്‍ ഉള്‍പ്പെട്ട സംഘം ചെന്നൈ മുതല്‍ എറണാകുളംവരെ യാത്ര ചെയ്യുക പതിവാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തിരുപ്പൂര്‍ മേഖലയില്‍ ഇവരെ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിലവില്‍ റിമാന്‍ഡിലായ ഫെമിന ഗര്‍ഭിണിയാണ്. ഇവര്‍ക്ക് 11 മാസം പ്രായമുള്ള കുട്ടിയുമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button