NewsIndia

അസം വിഷമദ്യ ദുരന്തം: മരണം 114, സ്ത്രീകളടക്കം നൂറ്റിയമ്പതോളം പേര്‍ ചികിത്സയില്‍

മരിച്ചവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്

ഗുവാഹത്തി: അസമിലെ ഗൊലഘട്ടി തേയില തോട്ടത്തിലുണ്ടായ തീപിടുത്തത്തില്‍ മരണ്യസംഖ്യ അതിവേഗം ഉയരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 114 പേര്‍ വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടു. ഓരോ പത്ത് മിനിട്ടിലും പുതിയ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം മുന്നൂറിലധികം ആളുകള്‍ മദ്യം കുടിച്ചതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. നൂറ്റിയമ്പതോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു.ജില്ലയിലെ രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തു.സാലിമിറ തേയില തോട്ടത്തിലെ തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്ന് തന്നെ വ്യാജമദ്യം  വാങ്ങുകയായിരുന്നൂവെന്നാണ് കരുതുന്നത്. ഗ്രാമങ്ങളില്‍ സാധാരണ ലഭ്യമായിരുന്ന ചാരായം വിദേശമദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് മരണം കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button