കോവളം : ബ്രിട്ടീഷ് പൗരന്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന് പരാതി. ഇയാൾ സ്വദേശത്തേക്ക് കടന്നുവെന്നും പരാതിയിൽ പറയുന്നു. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ എന്ന പേരിൽ ഇയാൾ കോവളത്ത് ഒരു വീട് വാങ്ങിയിരുന്നു. വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടിയോടുള്ള പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറംലോകമറിയുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെ പീഡനം നടന്നുവെന്ന് ഉറപ്പായി.
പീഡനവിവരം പുറത്തറിഞ്ഞുവെന്ന് സൂചനകിട്ടിയ പ്രതി ഉടൻ സ്വന്തം നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പറത്തുവിടാനുള്ള പോലീസ് നടപടികൾ പൂർത്തിയായി.
Post Your Comments