ഉത്തര്‍പ്രദേശ്: ജയിച്ച രാഹുല്‍ ഗാന്ധിയേക്കാള്‍ അമേഠിക്കായി പ്രവര്‍ത്തിച്ചത് തോറ്റ സമൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്‍റെ മണ്ഡലത്തില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേഠിയില്‍ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം സമൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റ സ്മൃതി ഇറാനി അമേതിക്കായി ചെയ്ത സേവനങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ എകെ 203 ഫാക്ടറി 9 വര്‍ഷം മുൻപ് വരേണ്ടതായിരുന്നുവെന്നും മുന്‍ സര്‍ക്കാറുകള്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 1,07,923 വോട്ടുകള്‍ക്കായിരുന്നു സമൃതി ഇറാനി രാഹുല്‍ ഗാന്ധിയോട് അമേഠിയില്‍ പരാജയപ്പെട്ടത്.
Post Your Comments