Latest NewsIndia

റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

രാജ്യത്തിന്റെ 30,000 കോടി മോഷ്ടിച്ച് തന്റെ കൂട്ടുകാരന് നല്‍കിയിട്ടും മോദിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു

ന്യൂഡല്‍ഹി: റാഫേലില്‍ മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ വൈകുന്നതിന് ഏക ഉത്തരവാദി മോദിയാണെന്നും അത് കാരണം അഭിനന്ദനപ്പോലുള്ളവര്‍ക്ക് ജീവന്‍ പണയം വച്ച് കാലഹരണപ്പെട്ട പോര്‍ വിമാനം പറത്തേണ്ടി വന്നുവെന്നും രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സൈനികരുടെ ധീരതയെ മോദി നാണം കെട്ട രീതിയില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുകയാണെന്നും രാഹുല്‍ ഗാന്ധി.

രാജ്യത്തിന്റെ 30,000 കോടി മോഷ്ടിച്ച് തന്റെ കൂട്ടുകാരന് നല്‍കിയിട്ടും മോദിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു. പാക് സ്‌പോണ്‍സേര്‍ഡ് തീവ്രവാദത്തിനെതിരായ മോദിയുടെ നടപടി നീണ്ട പ്രസംഗങ്ങളും ടി വി ഷോകളും മാത്രമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നതായും മുന്‍ സര്‍ക്കാര്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങിക്കാതിരുന്നതിന്റെ ഫലമാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു. റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഭാവം മൂലം വളരെയധികം കഷ്ടതകളാണ് രാജ്യം അനുഭവിക്കുന്നത്.

രാജ്യത്തിന് റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാനും അതിന്റെ പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ കണ്ടെത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നു. മോദിയെ എതിര്‍ക്കണമെന്ന നിങ്ങളുടെ അതിയായ ആ?ഗ്രഹം, മസൂദ് അസറിനെ പോലുള്ള തീവ്രവാദികളെ ശക്തിപ്പെടുത്തുന്നതിനെ കാരണമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയില്‍ വച്ച് നടന്ന ഇന്ത്യ ടുഡോ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ കാലത്തു ഭരണ താല്‍പര്യങ്ങള്‍ കാരണം റഫാല്‍ വിമാനങ്ങള്‍ വാങ്ങിക്കാതിരുന്നതിനാല്‍ രാജ്യം വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോള്‍ റഫേല്‍ ഇടപാടിന് മുകളിലുള്ള രാഷ്ട്രീയവല്‍ക്കരണം മൂലം നമ്മള്‍ കഷ്ടപ്പെടുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങളും രാഷ്ട്രീയവത്കരണവും രാഷ്ട്രത്തിന്റെ താല്‍പര്യത്തിന് വലിയ ദോഷം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button