Latest NewsKerala

കൃത്രിമപല്ല് നിര്‍മാണ സ്ഥാപന ഉടമയും ജീവനക്കാരിയും മരിച്ച നിലയില്‍

തൃശ്ശൂര്‍: യുവാവിനേയും യുവതിയേയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരില്‍ പ്രവര്‍ത്തിയ്ക്കുന്ന കൃത്രിമപ്പല്ലുനിര്‍മാണസ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയുമാണ് മരിച്ചത്. ശക്തന്‍ സ്റ്റാന്‍ഡിന് സമീപമാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തില്‍ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോര്‍ഡസില്‍ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്. ജനറേറ്ററില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധപരിശോധനയ്ക്കുശേഷമേ വ്യക്തമാകുകയുള്ളൂ.

ഷമീന കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് സ്ഥാപനം. തിങ്കളാഴ്ച രാവിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി.. അവധിയായിട്ടും ഞായറാഴ്ച വൈകകീട്ടോടെ ഇരുവരും സ്ഥാപനത്തില്‍ എത്തിയിരുന്നതായി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവര്‍ പറഞ്ഞു. വൈദ്യുതി നിലച്ചതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ജനറേറ്റര്‍ സ്ഥാപനത്തിനുള്ളിലായിരുന്നു. ഷട്ടര്‍ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു. ബിനുവിന്റെ കാര്‍ കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴരയ്ക്കുശേഷവും എത്താഞ്ഞതിനെത്തുടര്‍ന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തൃശ്ശൂര്‍ എ.സി.പി. വി.കെ. രാജുവും നെടുപുഴ പോലീസും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

:

shortlink

Related Articles

Post Your Comments

Related Articles


Back to top button