NattuvarthaLatest News

ബസുകളുടെ സമയത്തെ ചൊല്ലി തര്‍ക്കം : ബസ് ഉടമയേയും മകനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

കൊടുങ്ങല്ലൂര്‍ : ബസുകളുടെ സമയത്തെ ടൊല്ലിയുള്ള തര്‍ക്കം കൊലപാതകശ്രമത്തില്‍ കലാശിച്ചു. ബസ് ഒരു മിനിറ്റ് വൈകിയോടുകയാണെന്ന് ആരോപിച്ച് ബസ് ഉടമയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ മറ്റൊരു ബസ് ഉടമ കീഴടങ്ങി. അഴീക്കോട് – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുഹൈല്‍ ബസിന്റെ ഉടമ അഴീക്കോട് മേനോന്‍ ബസാര്‍ ചാലില്‍ ആസാദ് ( 53) കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 22ന് രാത്രി 9ന് അഴീക്കോട് ലൈറ്റ് ഹൗസ് ജംക്ഷനില്‍ ബസ് വര്‍ക്ഷോപ്പിലായിരുന്നു സംഭവം. ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സബീന ബസ് ഉടമ കറുകപ്പാടത്ത് റഷീദിനെയും മകന്‍ റമീസിനെയും ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. റഷീദിന്റെ ഉടമസ്ഥതയിലുള്ള ബസ് വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വധശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button