Latest NewsIndia

സഹപാഠിയുമായി സൗഹൃദം: പിതാവ് 17കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് കത്തിച്ചു

അഹമ്മദാബാദ്: പിതാവ് മകളെ ശ്വാസംമുട്ടിച്ചു കൊന്ന് മൃതദേഹം കത്തിച്ചു. കോളേജിലെ സഹപാഠിയുമായി ഉണ്ടായ സൗഹൃദത്തിന്റെ പേരിലാണ് പിതാവ് 17കാരിയായ മകളെ കൊലപ്പെടുത്തിയത്. അഹമ്മദാബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ശ്രീരംഗ് സായ്ജുണ്ട (51) അമ്മയുടെ സഹോദരന്‍മാരായ രാജേന്ദ്ര ജഗന്‍നാഥ് ഷിന്‍ഡേ(30), ധ്യാന്‍ ദേവ് ജഗന്‍നാഥ് ഷിന്‍ഡേ(35) എന്നിവരെ പോലീസ് പിടികൂടി. പെണ്‍കുട്ടി സഹപാഠിയുമായി നിരന്തരം ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു.

കൂടാതെ ഇയാളോടൊപ്പം ബൈക്കില്‍ കോളേജില്‍ പോകുന്നതും പിതാവ് വിലക്കിയിരുന്നു. എന്നാല്‍ മകള്‍ ബന്ധം തുടര്‍ന്നതോടെ മാര്‍ച്ച് 23 ന് ചോന്ദി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ശ്രീരംഗ് മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അമ്മാവന്‍മാരുടെ സഹായത്തോടെ ഇയാള്‍ മകളുടെ ശരീരം കത്തിച്ചു. തുടര്‍ന്ന് മകളെ കാണുന്നില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതിയും നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ സമീപത്തുതന്നെയുള്ള ജലാശയത്തില്‍ നിന്നും പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും അമ്മാവന്മാരും അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button