നെടുമങ്ങാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന്റെ വിജയ സാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഹുലിന്റെ വരവ് മഹാസംഭവമാക്കി മാറ്റുന്നത് മാധ്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
20 സീറ്റിലും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്തികള്‍ക്ക് വിജയ സാധ്യത ഉണ്ടെന്നും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.സമ്പത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചരണയോഗം നെടുമങ്ങാട്ടു ഉദഘാടനം ചെയ്തുകൊണ്ട് കാനം വ്യക്തമാക്കി. മോദി കോര്‍പ്പറേറ്റുകളുടെ കാവല്‍ക്കാരനാണെന്നും കാനം ആരോപിച്ചു.
മോദി സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കാനം പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അതിർത്തി രേഖ നേരിയതാണ്. എപ്പോൾ വേണമെങ്കിലും ആർക്കും കൂറ് മാറാൻ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിൽ മത നിരപേക്ഷ സർക്കാർ അധികാരത്തിലെത്താന്‍ കേരളത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments