Gulf

കുവൈത്തിൽ റെമിറ്റൻസ് ടാക്സ് നിലവിലെത്തുന്നു

കള്ളപ്പണം ഒഴുകുമെന്നു ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിനെ എതിർത്തിരുന്നു

വിദേശികളുടെ പണത്തിന് ടാക്സ് ഏർപ്പെടുത്തുന്ന ഇനി മുതൽ കുവൈത്തിൽ റെമിറ്റൻസ് ടാക്സ് നിലവിലെത്തുന്നു . വിദേശികൾക്ക് റെമിറ്റൻസ് ടാക്സ് ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കുവൈത്ത് പാർലമെന്റിലെ സാമ്പത്തികകാര്യ സമിതി. നികുതി വിഷയത്തിൽ തുല്യനീതി സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും സമിതി വ്യക്തമാക്കി.

കൂടാതെ നികുതി നിർദേശം കഴിഞ്ഞ ജനുവരിയിൽ പാർലമെൻറിലെ നിയമകാര്യ സമിതി ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 48 ചൂണ്ടിക്കാട്ടിയാണ് റെമിറ്റൻസ് ടാക്സ് നീതിക്കും സമത്വത്തിനും എതില്ലെന്നു സാമ്പത്തികകാര്യ സമിതി വ്യക്തമാക്കിയത്. വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പരമാവധി ഒരു ശതമാനം മുതൽ അഞ്ചു ശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നാണ് ധനകാര്യ സമിതിയുടെ നിലപാട് അതേസമയം നികുതി നിർദേശത്തിൽ പാർലമെന്റിൽ തന്നെ ഭിന്നാഭിപ്രായങ്ങളാണ്. വിദേശികൾക്ക് മാത്രം നികുതി ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം.

ഇത്തരത്തിൽ മിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ മന്ത്രിസഭയും നിർദേശം നിരാകരിച്ചിരുന്നു. നികുതി ഏർപ്പെടുത്തുന്നത് സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും ആണ് മന്ത്രിസഭയുടെ വിലയിരുത്തൽ കള്ളപ്പണം ഒഴുകുമെന്നു ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിനെ എതിർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button