Latest NewsElection NewsIndiaElection 2019

ഹിറ്റ്‌ലര്‍ ഉണ്ടായിരുന്നെങ്കില്‍ മോദിയെ കണ്ട് ആത്മഹത്യ ചെയ്യുമായിരുന്നെന്ന് മമത

കൊല്‍ക്കത്ത•ഫാസിസ്റ്റുകളുടെ രാജാവാണ് മോദിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസുമായ മമത ബാനര്‍ജി. കലാപങ്ങളിലൂടെയും കൂട്ടക്കൊലപാതകങ്ങളിലൂടെയുമാണ് മോദി രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തി.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ മോദിയുടെ ചെയ്തികള്‍ കണ്ട് ആത്മഹത്യ ചെയ്യുമായിരുന്നെന്നും അവര്‍ പരിഹസിച്ചു. റായ്ഗഞ്ജില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മമത മോദിക്കെതിരെ ആഞ്ഞടിച്ചത്. തികച്ചും സ്വാര്‍ത്ഥനായ വ്യക്തിയാണ് മോദിയെന്നും എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെക്കൊണ്ട അടിച്ചമര്‍ത്തനാണ് മോദിയും ബിജെപിയും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.

തന്നെക്കുറിച്ച് തന്നെ മോദി സിനിമ പിടിച്ചു. എന്നാല്‍ എന്നും ജനങ്ങള്‍ കലാപത്തിന്റെ പേരിലാണ് മോദിയെ ഓര്‍ക്കുന്നതെന്നും ഒരാളും ഗുജറാത്ത് കലാപം മറക്കില്ലെന്നും മമത പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കൂ എന്നും എന്താണ് സംഭവിക്കുന്നതെന്ന് കാണിച്ചുതരാമെന്നും അവര്‍ മോദിയെ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button