KeralaLatest NewsCandidates

മാവേലിക്കരയുടെ മനസറിഞ്ഞ എംപി അങ്കത്തട്ടില്‍ പോരാട്ടം തുടരുന്നു

ആലപ്പുഴ: കേരളത്തില്‍ ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നില്‍ സുരേഷ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നില്‍ സുരേഷിന് എന്നും വിജയം മാത്രം സമ്മാനിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് അദ്ദേഹം. ആറ് തവണ പാര്‍ലമെന്റില്‍ എത്താനായത് മികച്ച നേട്ടം തന്നെയാണ്. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് വന്ന മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും അടൂര്‍ മണ്ഡലത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെത്തി. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം 1998, 2004 തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കൊടിക്കുന്നിലിനെ കൈവിട്ടു.

2009ല്‍ സിപിഎമ്മിന്റെ ആര്‍എസ് അനിലിനെയും 2014ല്‍ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ സമയമാണ്് കൊടിക്കുന്നില്‍ സുരേഷ് തന്റെ തട്ടം മാവേലിക്കരയിലേക്ക് മാറ്റുന്നത്. എന്നാല്‍ സിപിഐയുടെ ആര്‍എസ് അനിലിനെ 48,048 വോട്ടുകള്‍ക്കാണ് അക്കുറി തോല്‍പിച്ചത്. 2009ല്‍ അദ്ദേഹത്തിന്റെ ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജനാണെന്നും, ശരിക്കും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പറഞ്ഞായിരുന്നു കോടതി വിധി. എന്നാല്‍ സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി. 56 കാരനായ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായി. കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് നിലവില്‍ അദ്ദേഹം.

2014 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലാണ് അദ്ദേഹം ഏറ്റവും ജനപ്രിയനാവുന്നത്. വിവാദങ്ങള്‍ ഉണ്ടെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്താം. വിവാദങ്ങള്‍ കുറവല്ലെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്. മണ്ഡലത്തില്‍ യുഡിഎഫിന്റെ തേര് തെളിയിക്കാന്‍ ഇത്തവണയും കൊടിക്കുന്നില്‍ മതിയെന്ന് യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. ഫണ്ട് വിനിയോഗത്തിലും മുന്‍പന്തിയിലുണ്ട് കൊടിക്കുന്നില്‍ എംപി. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തവണയും മത്സരത്തിനിറങ്ങിയതോടെ കൊടിക്കുന്നിലിന്റെ ഒമ്പതാം തിരഞ്ഞെടുപ്പ് പോരാട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button