KeralaNews

വരന്തരപ്പിള്ളിയില്‍ ബിജെപി -കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

 

വരന്തരപ്പിള്ളി: കോരനൊടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ബിജെപി പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്.

ബിജെപി പ്രവര്‍ത്തകരായ കോരനൊടി പാറമേക്കാടന്‍ ലജന്‍ മകന്‍ ഗോകുല്‍ കൃഷ്ണ, തറയില്‍ ദേവന്‍ മകന്‍ വിഷ്ണു, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വടക്കുമുറി നാനാട്ടി ദാസന്‍മകന്‍ നിഖില്‍, പുന്നപ്പുഴ ഉണ്ണിക്കുട്ടന്‍ മകന്‍ അമല്‍വിനായക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് അടിയേറ്റ ഗോകുല്‍ കൃഷ്ണ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിഷ്ണു പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കോപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും റോഡില്‍ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ വരക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയായിരുന്നു. പിന്‍തിരിഞ്ഞുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ ആളുകളുമായി എത്തിയതോടെ സംഘര്‍ഷമാവുകയായിരുന്നു.

സംഭവത്തില്‍ നാല് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് വരന്തരപ്പിളളി പോലീസ് കേസ്സെടുത്തു..

shortlink

Related Articles

Post Your Comments

Related Articles


Back to top button