Latest NewsElection NewsIndia

ഞാന്‍ മരിച്ചാല്‍ തൃപ്തിയാകുമോ? അസംഖാനെതിരെ പൊട്ടിത്തെറിച്ച് ജയപ്രദ

സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അശ്ലീല പരാമര്‍ശത്തില്‍ വൈകാരിക പ്രതികരണവുമായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയലളിത. താന്‍ മരിച്ചാല്‍ താങ്കള്‍ക്ക് തൃപ്തിയാകുമോ എന്നും ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് വിലക്കണമെന്നും അവര്‍ പറഞ്ഞു.

ഇത്തരത്തില്‍ വൃത്തികെട്ട ചിന്തയുള്ള ഒരാള്‍ വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് എന്ത് വിലയുണ്ടാകുമെന്നും ജയപ്രദ ചോദിച്ചു. യുപിയിലെ റാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ജയപ്രദ. ഇവിടെ എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അസംഖാനാണ്. മോശം വാക്കുകള്‍ ഉപയോഗിച്ച് മാനസികമായി തകര്‍ത്ത്് തന്നെ ഓടിക്കാനാണ് നീക്കമെങ്കില്‍ താന്‍ എവിടെയും പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെയും സ്ത്രീകളുടെയും മഹത്വം സൂക്ഷിക്കാന്‍ അസംഖാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ജയപ്രദ ആവശ്യപ്പെട്ടു.

സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയത്തില്‍ ഇറങ്ങിയ ജയപ്രദയുടെ വിശ്വസ്തന്‍ ആയിരുന്നു അസംഖാന്‍. എന്നാല്‍ എസ്പി വിട്ട് അവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ കടുത്ത വിമര്‍ശകനാണ് അസംഖാന്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അസംഖാന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജയപ്രദയുടെ തനിനിറം അറിയാന്‍ റായ്പൂരിലൈ ജനങ്ങള്‍ വര്‍ഷങ്ങള്‍ എടുത്തെങ്കില്‍ താന്‍ വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് തിരിച്ചറിഞ്ഞെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button