Latest NewsKerala

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

കൊച്ചി : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറയിൽ വൈക്കം റോഡിൽ കൊച്ചുപള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് കാർ ഓടിച്ചിരുന്ന അങ്കമാലി കൊടുശ്ശേരി വട്ടാളിയിൽ മംഗലാപ്പിള്ളി വീട്ടിൽ പി ആർ അച്യുതൻനായർ (68 ) ഭാര്യയുടെ അമ്മ കമലാക്ഷിയമ്മ (80 ) എന്നിവരാണ് മരിച്ചത്. അച്യുതൻ നായരുടെ ഭാര്യ നളിനാക്ഷിയമ്മ (56)യ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെളുപ്പിന് അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി വീട്ടിലേക്ക് മടങ്ങവെ കാർ നിയന്ത്രണം വിട്ട് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു. അച്യുതൻനായരും, കമലാക്ഷിയമ്മയും തൽക്ഷണം മരിച്ചു. കാറിന്റെ പിന്നിൽ ഇരുന്നിരുന്ന നളിനാക്ഷിയമ്മയെ അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പോലിസും ചേർന്നാണ് രക്ഷപ്പെടുത്തയത്. അച്യുതൻനായർ മയങ്ങി പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി ബസ് റോഡരികിലെ ട്രാൻസ്ഫോഫോർമർ അടക്കം ഇടിച്ചു തകർത്തെങ്കിലും ബസ് യാത്രികർ പരിക്കേക്കാതെ രക്ഷപെട്ടു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.ഏക മകൻ നിഖിൽ (ബാംഗ്ലൂർ). മരുമകൾ ശ്രുതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button