Latest NewsIndia

ഭാര്യയേയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയെന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ കുറ്റസമ്മതം നടത്തിയത് വാട്‌സ് ആപ് വഴി

ബംഗലൂരു : ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയതായി സോഫ്‌റ്റ്വെയെര്‍ എന്‍ജിനീയറുടെ കുറ്റസമ്മതം. കുടുംബ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട വീഡിയോ വഴിയാണ് സുമിത്ത് എന്നയാള്‍ കൊലപാതകം നടത്തിയെന്ന് അറിയിച്ചത്. ബംഗലൂരുവിലെ ഇന്ദിരാപുരത്താണ് സംഭവം.

താന്‍ വളരെ നിരാശയിലാണെന്നും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഇയാള്‍ തന്റെ ബന്ധുവിനോട് പറഞ്ഞു. ഞായറാഴ്ച്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് 32 കാരിയായ ഭാര്യയേയും മൂന്ന് കുട്ടികളെയും താന്‍ കൊലപ്പെടുത്തിയതെന്നും സുമിത്ത് പറഞ്ഞു. നാലു വയസുള്ള ഇരട്ടക്കുട്ടികളും അഞ്ച് വയസുള്ള മറ്റൊരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ബംഗലൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തുവന്നിരുന്ന ഇയാള്‍ക്ക് ജനുവരിയില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ഭാര്യയേയും കുട്ടികളേയും സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഇയാളെക്കൊണ്ട് കടുത്ത നടപടി ചെയ്യിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച്ച വൈകിട്ട് ആറുമണിക്കാണ് കൊലപാതകവിവരം സുമിത്ത് വിവരം ബന്ധുക്കളെ അറിയിച്ചത്. ഇതിന് ശേഷം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. സുമിത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബംഗളൂരു പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button