NewsIndia

ബി.ജെ.പിക്കെതിരെ തുറന്നടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്

 

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലീം വിഭജനമാണെന്നും കമല്‍നാഥ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 22സീറ്റുകളില്‍ വിജയിക്കുമെന്നും ഇതുവരെ 21ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് സര്‍ക്കാര്‍ എഴുതിതള്ളിയിരിക്കുന്നതെന്നും പെരുമാറ്റചട്ടം മാറുന്നതോടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദു-മുസ്ലീം വിഭജനമാണ്. അതിനാണ് പ്രജ്ഞ സിംഗ് ഠാക്കൂറിനെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറയുന്നു. മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് ഠാക്കൂര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. അടുത്തിടെയാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button