Latest NewsIndia

വാരണാസിയിലെ സ്ഥാനാര്‍ഥിയെ മാറ്റി മഹാസഖ്യം

ലഖ്‌നൗ:വാരണസിയില്‍ നരേന്ദ്രമോദിക്കെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകും.

മഹാസഖ്യം ശാലിനി യാദവിനെ ആയിരുന്നു നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയത് വിമര്‍ശിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവ്.

ബിഎസ്എഫ് കോണ്‍സ്റ്റബിളായിരിക്കെ തേജ് ബഹാദൂര്‍ ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് മോശം ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തേജ് ബഹാദൂറിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് പരിച്ചിവിടുകയായിരുന്നു. 2017 ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.

വാരണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 22 ന് ശാലിനി യാദവിനെ വാരണസിയിലെ സംയുക്ത സ്ഥാനാര്‍ത്ഥിയായി എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button