Latest NewsIndia

അതിര്‍ത്തിയില്‍ യതിയുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി : നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ഞുമനുഷ്യന്‍ അഥവാ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. പുരാണ കഥകളില്‍ പരാമര്‍ശിക്കപ്പെടുന്നതാണ് യതി.നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സേന പുറത്ത് വിട്ടു

ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായി ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്.

മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി 32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി അളവിലുള്ള കാല്‍പാടുകള്‍ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

നേപ്പാളിലെയും ടിബറ്റിലേയും നാടോടിക്കഥകളിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന മഞ്ഞില്‍ വസിക്കുന്ന ഭീമാകാരരൂപിയാണ് യതി.മെഹ്‌ടെഹ് എന്നു പ്രാദേശികമായി അറിയപ്പെടുന്നു. ബിഗ്ഫൂട്ട് എന്നും വിളിപ്പേരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button