കൊട്ടിയം : ഒസാമ ബിൻ ലാദന്റെ ചിത്രവും പേരും പതിച്ച കാർ കേരളത്തിലെത്തിയ സംഭവം, ആഗോളഭീകരൻ ഒസാമ ബിൻ ലാദന്റെ ചിത്രവും പേരും പതിച്ച കാർ കേരളത്തിലെത്തിച്ച ഉമയനല്ലൂർ സ്വദേശിയെ കേസന്വേഷണം നടത്തുന്ന പോലീസ് സംഘം ചോദ്യംചെയ്തു.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ വിട്ടയച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊല്ലൂർവിള പള്ളിമുക്കിൽവച്ച് കാർ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഓൺലൈൻ സൈറ്റായ ഒ.എൽ.എക്സിലെ പരസ്യം കണ്ടാണ് കാർ വാങ്ങിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. ഇയാളിൽനിന്നാണ് ബംഗാൾ രജിസ്ട്രേഷനുള്ള ആഡംബര കാർ പള്ളിമുക്ക് സ്വദേശി വാങ്ങിയത്. 22 കാരനായ കോളേജ് വിദ്യാർഥിയുടെ വലിയ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് പോലീസ് സംഘം പ്രത്യേക അന്വേഷണം നടത്തും.
Post Your Comments