കോഴിക്കോട് : വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീൻ നടക്കാവിൽ സുഹൃത്താണെന്ന ആരോപണം മന്ത്രി കെ ടി ജലീൽ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ് പ്രതി വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദിനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല.പെൺകുട്ടിയുടെ മാതാപിതാക്കൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾത്തന്നെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ സഹോദരി ആരോപിക്കുന്നത്. പെൺകുട്ടിയെ കാണാതായ ദിവസം മന്ത്രിയുടെ സഹായം അഭ്യർത്ഥിച്ച് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടി ഉണ്ടായില്ല. ഒരു ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായി. മന്ത്രി ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയെ എത്രയും വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നുവെന്നും സഹോദരി പറയുന്നു.
അതേസമയം ഷംസുദ്ദീൻ മലേഷ്യയിലേക്കോ തായ്‌ലൻഡിലേക്കോ കടന്നതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്.
Post Your Comments